മുംബൈ: കഥയ്ക്ക് ആവശ്യമെങ്കിൽ കങ്കണയെ തന്റെ സിനിമയിൽ അഭിനയിപ്പിക്കുമെന്ന അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡിയുടെ പരാമർശത്തിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. തനിക്ക് അങ്ങനെയൊരു അവസരം നല്‍കരുതെന്നും തന്നാല്‍ അദ്ദേഹത്തിന്‍റെ ആല്‍ഫ നായകന്മാര്‍ ഫെമിനിസ്റ്റുകള്‍ ആകും. പിന്നാലെ അദ്ദേഹത്തിന്‍റെ സിനിമകള്‍ പരാജയപ്പെടുമെന്നുമായിരുന്നു താരത്തിന്‍റെ മറുപടി.
കഴിഞ്ഞ വര്‍ഷം ബോക്സ്ഓഫീസില്‍ വമ്പന്‍ ഹിറ്റ് സമ്മാനിച്ച രണ്‍ബീര്‍ കപൂര്‍ ചിത്രമായിരുന്നു അനിമല്‍. വയലന്‍സ്, ലൈംഗികത, സ്ത്രീവിരുദ്ധത എന്നിവ നിറഞ്ഞ ചിത്രത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. നടി കങ്കണയും ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നടിയുടെ വിമര്‍ശനത്തിന് മറുപടി പറയവെയാണ് കങ്കണയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും അവരെ തന്‍റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞത്.
ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ കങ്കണ രംഗത്തെത്തിയിരിക്കുന്നത്. "നിരൂപണവും വിമർശനവും ഒരുപോലെയല്ല, എല്ലാത്തരം കലകളും അവലോകനം ചെയ്യുകയും ചർച്ച ചെയ്യുകയും വേണം, അത് ഒരു സാധാരണ കാര്യമാണ്.എന്‍റെ വിമര്‍ശനത്തോട് സന്ദീപ് ജി കാണിച്ച ബഹുമാനം,അദ്ദേഹം പൌരുഷമുള്ള സിനിമകള്‍ മാത്രമല്ല, അദ്ദേഹത്തിന്‍റെ മനോഭാവവും അങ്ങനെയാണ് എന്ന് പറയാം, നന്ദി സര്‍. ‘എന്നാല്‍ ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, അങ്ങനെ നല്‍കിയാല്‍ നിങ്ങളുടെ ആല്‍ഫ പുരുഷ നായകന്മാര്‍ ഫെമിനിസ്റ്റായി മാറും. തുടര്‍ന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിക്കണം. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്'' കങ്കണ എക്സില്‍ കുറിച്ചു.
”എനിക്ക് ഒരവസരം ലഭിക്കുകയും കങ്കണ അതിനോട് യോജിക്കുമെന്ന് എനിക്ക് തോന്നുകയും ചെയ്താല്‍ ഞാന്‍ പോയി കഥ പറയും. ക്വീനിലെയും മറ്റ് പല സിനിമകളിലെയും അവരുടെ പ്രകടനം എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അനിമലിനെ കുറിച്ച് മോശമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് പ്രശ്‌നമില്ല. അവരുടെ പ്രകടനം കണ്ടിട്ട് എനിക്ക് ദേഷ്യം തോന്നുന്നുമില്ല'' എന്നായിരുന്നു സന്ദീപ് നേരത്തെ കങ്കണയുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്. അര്‍ജുന്‍ റെഡ്ഡി,കബീര്‍ സിംഗ് എന്നിവയുടെ സംവിധായകനായ സന്ദീപിന്‍റെ ഏറ്റവും പുതിയ ചിത്രമായ അനിമല്‍ ഒമ്പത് ദിവസം കൊണ്ട് ലോകമെമ്പാടുമായി 700 കോടി രൂപ കലക്ഷനാണ് നേടിയത്. അനില്‍ കപൂര്‍, ബോബി ഡിയോള്‍,രശ്മിക മന്ദാന, തൃപ്തി ദിമ്രി, സുരേഷ് ഒബ്‌റോയ്, പ്രേം ചോപ്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ