'ആണുങ്ങള്‍ പ്ലാസ്റ്റിക് കവര്‍ പോലെ', പ്രയോജനമില്ലെന്ന് ട്വിങ്കിള്‍ ഖന്ന: രൂക്ഷ വിമര്‍ശനവുമായി കങ്കണ റണാവത്ത്

ഇതാണോ ഫെമിനിസം എന്ന് കങ്കണ
ട്വിങ്കിള്‍ ഖന്ന, കങ്കണ റണാവത്ത്
ട്വിങ്കിള്‍ ഖന്ന, കങ്കണ റണാവത്ത്ഫെയ്സ്ബുക്ക്

പുരുഷന്മാര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ട്വിങ്കിള്‍ ഖന്നയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. ആണുങ്ങള്‍ പ്ലാസ്റ്റിക് ബാഗ് പോലെയാണ് എന്നായിരുന്നു ഡിസംബറില്‍ നടന്ന ഒരു പരിപാടിക്കിടെ ട്വിങ്കിള്‍ ഖന്ന പറഞ്ഞത്. ഇതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് കങ്കണ രൂക്ഷ വിമര്‍ശനം നടത്തിയത്.

ട്വിങ്കിള്‍ ഖന്ന, കങ്കണ റണാവത്ത്
'ടിവിയില്‍ കാണിച്ചത് ഐശ്വര്യ റായിയുടെ ഡാന്‍സ് മാത്രം': രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍, വിമര്‍ശിച്ച് ഗായിക

തങ്ങളുടെ പുരുഷന്മാരെ പ്ലാസ്റ്റിക് കവറുകള്‍ എന്ന് വിളിക്കുന്ന ഈ പ്രിവിലേജ്ഡ് ബ്രാറ്റ്‌സ് എന്തിനാണ് ശ്രമിക്കുന്നത്? അവര്‍ കൂളായിരിക്കാന്‍ ശ്രമിക്കുകയാണോ? വെള്ളിക്കരണ്ടികളുമായി ജനിച്ച നെപ്പോകിഡ്‌സിന്, സ്വര്‍ണ്ണ തളികകളില്‍ സിനിമാ ജീവിതം നല്‍കും. അവര്‍ക്ക് അഭിനയത്തോട് നീതി പുലര്‍ത്താന്‍ തീര്‍ച്ചയായും കഴിയില്ല. കുറഞ്ഞത് അവര്‍ക്ക് മാതൃത്വത്തിന്റെ നിസ്വാര്‍ത്ഥതയില്‍ കുറച്ച് സന്തോഷവും സംതൃപ്തിയും കണ്ടെത്താനാകും, അത് ഒരു ശാപമായി തോന്നുന്നു. അവരുടെ കാര്യത്തില്‍. കൃത്യമായി എന്തായിരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്? പച്ചക്കറിയോ? അതാണോ ഫെമിനിസം.- കങ്കണ ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെമിനിസ്റ്റ് ആണെന്ന് എങ്ങനെ മനസിലായി എന്ന ചോദ്യത്തിനാണ് ട്വിങ്കിള്‍ ഖന്ന പുരുഷന്മാരെ പ്ലാസ്റ്റിക് കിറ്റിനോട് ഉപമിച്ചത്. നമ്മള്‍ ഫെമിനിസത്തേക്കുറിച്ചോ സമത്വത്തെക്കുറിച്ചോ ഒന്നും സംസാരിക്കാറില്ല. എന്നാല്‍ ഇവിടെ പുരുഷന്മാര്‍ വേണ്ട എന്ന കാര്യം വളരെ കൃത്യമാണ്. നിങ്ങള്‍ക്ക് ഒരു നല്ല ഹാന്‍ഡ്ബാഗ് ഉള്ളതുപോലെ ഒരു പുരുഷന്‍ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ നിങ്ങളുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടെങ്കില്‍ പോലും അത് ചെയ്യും. അങ്ങനെ ആ സങ്കല്‍പ്പത്തില്‍ ഞാന്‍ വളര്‍ന്നു, അവ കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെന്ന് എനിക്ക് വളരെക്കാലമായി തോന്നി.- എന്നാണ് ട്വിങ്കിള്‍ ഖന്ന പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com