ബിജെപി മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ നാക്കുപിഴുതെടുക്കുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച് ഒവൈസിയുടെ അനുയായി

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ നാക്കുപിഴുതെടുക്കുന്നവര്‍ക്ക്  ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് മുന്‍ ജില്ലാ പഞ്ചായത്ത് അംഗം.
ബിജെപി മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ നാക്കുപിഴുതെടുക്കുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച് ഒവൈസിയുടെ അനുയായി

ബംഗ്ലൂരു: മതേതരവാദികള്‍ തറവാട്ടു മഹിമയില്ലാത്തവരാണെന്ന അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ നാക്കുപിഴുതെടുക്കുന്നവര്‍ക്ക്  ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് മുന്‍ ജില്ലാ പഞ്ചായത്ത് അംഗം.കര്‍ണാടകയിലെ മുന്‍ കലബുറാഗി ജില്ലാ പഞ്ചായത്ത് അംഗവും മുതിര്‍ന്ന ദളിത് നേതാവുമായ ഗുരുഷാന്ത് പട്ടേദാര്‍ ആണ് ഇനാം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം ദളിതരെയും മുസ്ലീങ്ങളെയും മതേതരവാദികളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടികാണിച്ചാണ് മുന്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പ്രതികരണം.

മതേതരവാദികള്‍ തറവാട്ടു മഹിമയില്ലാത്തവരാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ,സ്വന്തം പൈതൃക രക്തമേതെന്ന് തിരിച്ചറിയാത്തവരാണ് സെക്യുലര്‍ എന്ന് പറഞ്ഞുനടക്കുന്നതെന്നും പരിഹസിച്ചിരുന്നു. കര്‍ണാടകയിലെ കോപ്പാല്‍ ജില്ലയില്‍ ബ്രാഹ്മണ യുവ പരിഷത്തിന്റെ പരിപാടിയിലാണ് ഹെഗ്‌ഡെ മതനിരപേക്ഷര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. ഞാനൊരു മുസ്ലീം ആണ്, ക്രിസ്ത്യന്‍ ആണ്, ലിംഗായത്ത് ആണ്, ബ്രാഹ്മണന്‍ ആണ്, ഹിന്ദു ആണ് എന്നൊക്കെ ഒരാള്‍ അഭിമാനത്തോടെ പറയുന്നതു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. കാരണം അവര്‍ക്ക് അവരുടെ രക്തത്തെപ്പറ്റി ബോധ്യമുണ്ട്. എന്നാല്‍ ഒരാള്‍ സെക്യുലര്‍ ആണ് എന്നു പറയുമ്പോള്‍ അവരെ എന്താണ് വിളിക്കേണ്ടത് എന്നു തനിക്കറിയില്ലെന്ന് അനന്ത് കുമാര്‍ പറഞ്ഞു.

സ്വയം സെക്യുലര്‍ എന്നു വിശേഷിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ ഭരണഘടന പലവട്ടം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയും അതു ഭേദഗതി ചെയ്യുക തന്നെ ചെയ്യും. അതിനായാണ് ഞങ്ങള്‍ ഭരണത്തില്‍ വന്നിട്ടുള്ളത്. കേന്ദ്ര നൈപുണ്യവികസന സഹമന്ത്രി കൂടിയായ അനന്ത് കുമാര്‍ ഹെഡ്‌ഡെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com