ഹിസ്ബുള്‍ മുജാഹിദ്ദിന്‍ തലവന്റെ മകന്‍ അറസ്റ്റില്‍

ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ മകന്‍ സയ്യിദ് ഷാഹിദ് യൂസഫിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ഹിസ്ബുള്‍ മുജാഹിദ്ദിന്‍ തലവന്റെ മകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ മകന്‍  സയ്യിദ് സലാഹുദ്ദീന്‍
യൂസഫിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ കൃഷി വകുപ്പില്‍ ഉദ്ദ്യോഗസ്ഥനാണ് 42കാരനായ സയ്യിദ് ഷാഹിദ് യൂസഫ്. 

ഹവാല ഇടപാടുകള്‍ വഴി തീവ്രവാദികള്‍ക്ക് പണമെത്തിച്ചു നല്‍കി എന്നതാണ് കുറ്റം. കൂടുതല്‍ ചോദ്യം ചെയ്യലിനായി സയ്യിദ് ഷാഹിദ് യൂസഫിനെ എന്‍ഐഎ ദില്ലിയിലെത്തിച്ചു. സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ നേതാവ് അജാസ് അഹമ്മദ് ഭട്ടില്‍ നിന്ന് പണം കൈപ്പറ്റി കാശ്മീര്‍ താഴ് വരയില്‍ തീവ്രവാദികള്‍ക്കും വിമതര്‍ക്കും എത്തിച്ചെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച തെളിവുകള്‍ സൗദി അറേബ്യ കൈമാറിയതായും റിപ്പോര്‍ട്ടകളുണ്ട്. 

2011 മുതല്‍ 2014 വരെയാണ് ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്നാണ് എന്‍ഐഎ പറയുന്നു. ഇരുവരും ഫോണിലൂടെ സംസാരിച്ചതിന്റെ ശബ്ദരേഖകളും തെളിവായി എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. ആഗോള ഭീകരനായി സയ്യിദ് സലാഹുദ്ദീനെ അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com