ബോയ്ഫ്രണ്ടിന്റെ പേരില്‍ മക്കളെ കനാലിലെറിഞ്ഞു; ഒരു കുട്ടി മരിച്ചു

ബോയ്ഫ്രണ്ട് ഉണ്ടെന്ന സംശയത്തില്‍ രണ്ട് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ കനാലിലെറിഞ്ഞു
ബോയ്ഫ്രണ്ടിന്റെ പേരില്‍ മക്കളെ കനാലിലെറിഞ്ഞു; ഒരു കുട്ടി മരിച്ചു

ലുധിയാന: ബോയ്ഫ്രണ്ട് ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ രണ്ടു പെണ്‍കുട്ടികളെ മതാപിതാക്കള്‍ കനാലിലെറിഞ്ഞു. ഇതില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. 

ലുധിയാനയിലാണ് സംഭവം. പതിനഞ്ചുകാരിയായ ജ്യോതിയാണ് മരിച്ചത്. ജ്യോതിയുടെ സഹോദരി പ്രീതി രക്ഷപ്പെട്ടു. ഇവരുടെ മാതാപിതാക്കളായ ഉദയ് ചന്ദ്, ലക്ഷ്മി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

പത്താം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും. തിങ്കളാഴ്ച വൈകിയായിരുന്നു ഇവര്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയത്. കുട്ടികള്‍ വൈകിയെത്തിയതോടെ ഇവര്‍ക്ക് ആണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന മാതാപിതാക്കളുടെ സംശയം ബലപ്പെടുകയായിരുന്നു. ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി നല്‍കി പെണ്‍കുട്ടികളെ അബോധാവസ്ഥയിലാക്കിയതിന് ശേഷമായിരുന്നു കനാലില്‍ തള്ളിയത്. 

കഴുത്തില്‍ ഷാളിട്ട് മുറുക്കി പിടിച്ചായിരുന്നു ജ്യോതിയെ മാതാപിതാക്കള്‍ കനാലിലേക്ക് തള്ളിയിട്ടത്. പിറ്റേ ദിവസം വഴിയാത്രക്കാരാണ് ഇവരെ രക്ഷിക്കുന്നതും ആശുപത്രിയില്‍ എത്തിച്ചതും. അപ്പോഴേക്കും ജ്യോതി മരിച്ചിരുന്നു. 

എന്നാല്‍ പൊലീസ് വിശദാംശങ്ങള്‍ ആരാഞ്ഞപ്പോള്‍ മാതാപിതാക്കളെ രക്ഷിക്കുന്ന മൊഴിയാണ് പ്രിതി നല്‍കിയത്. തങ്ങള്‍ അനാഥരാണെന്നും ക്ഷേത്രത്തിന് സമീപം ഭിക്ഷയെടുക്കുന്നവരാണെന്നുമാണ് പ്രിതി പൊലീസിനോട് പറഞ്ഞത്. എന്നാലിതില്‍ വിശ്വാസം വരാതിരുന്ന പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രിതി സത്യം തുറന്നു പറയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com