പെണ്‍കുട്ടികള്‍ ആറുമണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണം; മേനകഗാന്ധി

വിദ്യാര്‍ത്ഥികളുടെ 16,17 വയസെന്ന പ്രായം ഏറെ പ്രധാനപ്പെട്ടതാണ്. ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്. അതുകൊണ്ട് തന്നെ അത്തരം ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്ന
പെണ്‍കുട്ടികള്‍ ആറുമണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണം; മേനകഗാന്ധി


ന്യൂഡല്‍ഹി: വൈകുന്നേരം ആറുമണിക്ക് ശേഷം പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ഒരുമിച്ച് നടക്കാന്‍ അനുവദിക്കരുത് എന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനകഗാന്ധി. ലോക വനിതാ ദിനത്തിനോടനുബന്ധിച്ച് എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മനേകയുടെ ഉപദേശം. 

വനിത ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണം അത്യാവശ്യമാണ്. മാതാപിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് അവരവിടെ സുരക്ഷിതരാണ് എന്ന വിശ്വാസത്തിലാണ്. രാത്രി ലൈബ്രറിയില്‍ പോകണമെങ്കില്‍ രണ്ടുദിവസം രാത്രി ആണ്‍കുട്ടികള്‍ക്കും പിന്നീട് രണ്ടുദിവസം പെണ്‍കുട്ടികള്‍ക്കുമെന്ന രീതിയില്‍ ക്രമീകരിക്കണം. ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ല, അവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണം. ആറുമണിക്കുശേഷം ആണ്‍കുട്ടികളെയും ക്യാംപസില്‍ കറങ്ങി നടക്കാന്‍ അനുവദിക്കരുത്. വിദ്യാര്‍ത്ഥികളുടെ 16,17 വയസെന്ന പ്രായം ഏറെ പ്രധാനപ്പെട്ടതാണ്. ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്. അതുകൊണ്ട് തന്നെ അത്തരം ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്നും അവരെ സുരക്ഷിതരാക്കാന്‍ ഒരു ലക്ഷ്മണ രേഖ വരയ്ക്കണം. മേനകഗാന്ധി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com