ആദിത്യനാഥിനോട് പരാതിപ്പെട്ടിട്ടും രക്ഷയില്ല; കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ജൂലൈ അഞ്ചിനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അഞ്ച് ദിവസം തുടര്‍ച്ചയായ് പീഡിപ്പിക്കച്ച ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ആറാം ദിവസം വഴിയില്‍ ഉപേക്ഷിച്ചു
ആദിത്യനാഥിനോട് പരാതിപ്പെട്ടിട്ടും രക്ഷയില്ല; കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചു ദിവസം തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്തത് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ബാഗ്പത് ജില്ലയിലെ കീര്‍ത്തല്‍ ഗ്രാമത്തിലാണ് സംഭവം. 

ജൂലൈ അഞ്ചിനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അഞ്ച് ദിവസം തുടര്‍ച്ചയായ് പീഡിപ്പിക്കച്ച ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ആറാം ദിവസം വഴിയില്‍ ഉപേക്ഷിച്ചു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. 

ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ആദിത്യനാഥിനും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പക്ഷേ എന്നിട്ടും പൊലീസ് കേസെടുത്തില്ല. കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയെ പ്രതികള്‍ പൊതുമധ്യത്തില്‍ തടഞ്ഞു നിര്‍ത്തുകയും പരാതി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ വീണ്ടും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com