തോക്കിന് തോക്കുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് പൊലീസിനോട് യോഗി ആദിത്യനാഥ്

പൊലീസിന് സര്‍വസ്വാതന്ത്ര്യം നല്‍കുന്നു. തോക്കിനെ തോക്കുകള്‍ കൊണ്ട് നേരിടണം - രാജ്യത്ത് യോഗി സര്‍ക്കാര്‍ അധികാരമേറിയതിന് ശേഷം ഒരു കലാപംപോലും ഉണ്ടായിട്ടില്ല 
തോക്കിന് തോക്കുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് പൊലീസിനോട് യോഗി ആദിത്യനാഥ്

ലക്‌നൗ: തോക്കിനെ തോക്കുകൊണ്ട് നേരിടുമെന്ന പ്രഖ്യാപനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ പൊലീസിന് സര്‍വസ്വാതന്ത്ര്യവും നല്‍കുന്നതായും യോഗി ആദിത്യനാഥ് പറഞ്ഞു. ക്രിമിലുകളെ എറ്റവും അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നാണ് ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

യു.പിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനു പിന്നാലെ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍വര്‍ധിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മറുപടിയെന്ന നിലയിലാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.യു.പിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 420 ഏറ്റുമുട്ടലുകളാണ് നടന്നതെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. വിവിധ ഏറ്റുമുട്ടലുകളിലായി പൊലീസ് 15 പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരെല്ലാം കുറ്റവാളികളാണെന്നാണ് സര്‍ക്കാര്‍ നിലപാട്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ കൊലകളെന്ന് ക്രമസമാധാന ചുമതലയുള്ള ഐജി ഹരി റാം ശര്‍മ അവകാശപ്പെട്ടു. ഇത്തരം നിലപാടുകള്‍ വലിയ ആശങ്കയ്ക്കു വഴിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന് ഇവ തുടര്‍ന്നുവരാനുള്ള ഊര്‍ജ്ജം പകരുന്നതരത്തില്‍ യു.പി മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

ഇത്രയും കര്‍ശനമായി ക്രിമിനലുകളെ നേരിടുന്നത് അവരെ ഭയപ്പെടുത്തും. പൊലീസിന് പൂര്‍ണ അധികാരം നല്‍കിയത് അവരുടെ ഉത്തവാദിത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഭയക്കാതെ നന്നായി ജോലി ചെയ്യാന്‍ സാധിക്കുന്നു.' യോഗി ആദിത്യനാഥ് പറഞ്ഞു.സഹാരണ്‍പൂരിലെ കലാപം രണ്ടു ജാതികള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നാണ് യോഗി പറയുന്നത്. ഞാന്‍ അധികാരത്തിലിരുന്ന ആറുമാസം സംസ്ഥാനത്ത് രു കലാപം പോലും ഉണ്ടായിട്ടില്ല, ഹാരണ്‍പൂരില്‍ നടന്നത് രണ്ടു ജാതിക്കാര്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും അത് സര്‍ക്കാര്‍ പരിശോധിച്ചതാണെന്നുമായിരുന്നു ആദിത്യനാഥിന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com