ഉയര്‍ന്ന ജാതിക്കാര്‍ക്കു മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരുന്നു; രണ്ട് ദളിതരെ വെട്ടിക്കൊന്നു

ഉയര്‍ന്ന ഹിന്ദു വിഭാഗത്തിലുള്ളവരെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് ഗ്രാമത്തിലേക്ക് 15 അംഗ സംഘം അതിക്രമിച്ചു കയറിയാണ് ഇവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്
ഉയര്‍ന്ന ജാതിക്കാര്‍ക്കു മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരുന്നു; രണ്ട് ദളിതരെ വെട്ടിക്കൊന്നു

ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്കു മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരുന്നതിന് തമിഴ്‌നാട്ടില്‍ രണ്ട് ദളിതരെ വെട്ടിക്കൊന്നു. ഉയര്‍ന്ന ഹിന്ദു വിഭാഗത്തിലുള്ളവരെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് ഗ്രാമത്തിലേക്ക് 15 അംഗ സംഘം അതിക്രമിച്ചു കയറിയാണ് ഇവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കെ. അറുമുഖന്‍ (65), എ. ഷണ്‍മുഖാനന്ദന്‍ (31) എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ മനമധുരൈ ഗ്രാമത്തിന് സമീപത്തുള്ള കച്ചനദം ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. 

മേയ് 25 ന് ഗ്രാമത്തിലെ ക്ഷേത്ര ഉത്തവത്തിനിടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ഉത്സവത്തില്‍ ഉയര്‍ന്ന ഹിന്ദു കുടുംബത്തെ ആദരിക്കുന്നതിനെ ദളിതര്‍ എതിര്‍ത്തു. അടുത്ത ദിവസം ഷണ്‍മുഖാനന്ദനും അദ്ദേഹത്തിന്റെ സുഹൃത്തും കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരുന്ന് ഉയര്‍ന്ന ജാതിക്കാരെ ആക്ഷേപിച്ചു എന്ന് ആരോപിച്ച് വാക്കുതര്‍ക്കമുണ്ടായി. 

അന്ന് രാത്രി 9.30 ന് ഇവര്‍ താമസിക്കുന്ന ഗ്രാമത്തില്‍ എത്തിയ ആക്രമി സംഘം വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം ആക്രമണം നടത്തുകയായിരുന്നു. ഇത് കണ്ട് പരക്കം പാഞ്ഞ ജനങ്ങള്‍ക്കിടയില്‍ നിന്ന് ചില ആളുകളെ തെരഞ്ഞുപിടിച്ചാണ് വെട്ടിയത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ക്ഷേത്രത്തിലുണ്ടായ പ്രശ്‌നമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അമ്പലത്തില്‍ വെച്ച് ഷണ്‍മുഖാനന്ദനെ ആക്ഷേപിച്ച ചന്ദ്രകുമാറിനെതിരേ പൊലീസ് കേസ് എടുത്തു. ഇയാള്‍ അടുത്തുള്ള ഗ്രാമത്തിലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ഷണ്‍മുഖാനന്ദനോട് പകവീട്ടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com