കാവേരി പ്രക്ഷോഭം:  ഐപിഎല്‍ വേദിക്ക് സമീപം സംഘര്‍ഷം; ഭാരതി രാജ ഉള്‍പ്പെടെ 350ഓളംപേര്‍ കസ്റ്റഡിയില്‍

ഐപിഎല്‍ മത്സരം തടസ്സപ്പെടുത്തി  പ്രതിഷേധിക്കാന്‍ ശ്രമിച്ച ഭാരതി രാജ അടക്കമുള്ളവരെ  പൊലീസ് കസ്റ്റഡിയിലെത്തു നീക്കി
കാവേരി പ്രക്ഷോഭം:  ഐപിഎല്‍ വേദിക്ക് സമീപം സംഘര്‍ഷം; ഭാരതി രാജ ഉള്‍പ്പെടെ 350ഓളംപേര്‍ കസ്റ്റഡിയില്‍

ചെന്നൈ: കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം അതിരുവിടുന്നു. ചിദംബരം സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരം തടസ്സപ്പെടുത്തി  പ്രതിഷേധിക്കാന്‍ ശ്രമിച്ച ഭാരതി രാജ അടക്കമുള്ളവരെ  പൊലീസ് കസ്റ്റഡിയിലെത്തു നീക്കി. ചെന്നൈ-കൊല്‍ക്കത്ത മത്സരം തടസ്സപ്പെടുത്തി പ്രതിഷേധം നടത്തുമെന്ന് നേരത്തെ സംഘടകനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

തമിഴക വാഴ്‌വുരുമൈ കച്ചി, നാം തമിഴര്‍, വിടുതലൈ ചിരുതൈകള്‍, എസ്ഡിപിഐ എന്നീ സംഘടനകള്‍ സ്റ്റേഡിയത്തിലേക്കുള്ള അണ്ണാ ശാലൈ റോഡ് ബ്ലോക് ചെയ്ത് സമരം നടത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സികള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. 

ഏകദേശം 350ഓളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കമന്റോകള്‍ ഉള്‍പ്പെടെ 4000 പൊലീസുകാരെയാണ് സമരക്കാരെ നേരിടാന്‍ വിന്യസിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com