ജയ്പൂർ: വോട്ടെടുപ്പു നടന്നതിനു തൊട്ടുപിന്നാലെ രാജസ്ഥാനിൽ ബാലറ്റ് യൂണിറ്റ് ദേശീയപാതയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബാരൻ ജില്ലയി കിഷ്ൻഗഞ്ച് മണ്ഡലത്തിലെ ബാലറ്റ് യുണിറ്റാണ് ദേശീയ പാതയോരത്ത് നിന്ന് കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അബ്ദുൾ റാഷീഖ്, പത്വാരി നവാൽസിങ് എന്നിവരെയാണ് അടിയന്തരമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.
ബാരൻ ജില്ലയിലെ ഷഹബാദ് മേഖലയിൽ നിന്നാണ് ബാലറ്റ് യൂണിറ്റ് കണ്ടെത്തിയത്. ബാലറ്റ് യൂണിറ്റ് വഴിയിൽ കിടക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
ബിജെപി സ്ഥാനാർഥിയുടെ വീട്ടിലേക്ക് റിസർവ് വോട്ടിങ് യന്ത്രവുമായി എത്തിയ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനെ കമ്മിഷൻ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ