ന്യൂഡൽഹി: നിര്‍ഭയ സംഭവത്തിന്‍റെ ഓര്‍മ ദിവസത്തിലും ഡൽഹിയിൽ ലെെംഗിക പീഡനം. ഡൽഹിയിലെ സമയ്പൂര്‍ ബ്ദലിയിലാണ് ഒൻപത് വയസുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. 28കാരനായ അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. സംഭവ സമയത്ത് ഇവര്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയോട് സൗഹൃദം നടിച്ച് ഒപ്പം കൂടിയ ശേഷം യുവാവ് സ്വന്തം വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി അക്രമിക്കുകയായിരുന്നു. ഈ സമയത്ത് യുവാവിന്‍റെ ഭാര്യയും രണ്ട് വയസുള്ള കുട്ടിയും വീടിന്‍റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞില്ല.
വീട്ടിലെത്തിയ കുട്ടി കരച്ചിൽ നിർത്താഞ്ഞതോടെ മാതാപിതാക്കളും ബന്ധുക്കളും ഏറെനേരം ചോദിച്ചപ്പോഴാണ് സംഭവങ്ങള്‍ തുറന്ന് പറഞ്ഞത്. ഇതോടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി രക്ഷപ്പെട്ടു. എന്നാൽ മൂന്ന് മണിക്കൂറിനുള്ളില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ