മനോഹര്‍ പരീക്കര്‍ മൂക്കിലൂടെ ട്യൂബിട്ട് പൊതുപരിപാടിയില്‍; മനുഷ്യത്വ രഹിതമെന്ന് പ്രതിപക്ഷം: വിവാദം

മനോഹര്‍ പരീക്കര്‍ മൂക്കിലൂടെ ട്യൂബിട്ട് പൊതുപരിപാടിയില്‍; മനുഷ്യത്വ രഹിതമെന്ന് പ്രതിപക്ഷം: വിവാദം

അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍

പനാജി: അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍. നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് പാലങ്ങളുടെ പണി വിലയിരുത്താന്‍ മൂക്കിലൂടെ ട്യൂബിട്ട അവസ്ഥയില്‍ വരീക്കര്‍ എത്തിയതിന് എതിരെയാണ് വിമര്‍ശനം. 

ഞായറാഴ്ചയാണ് പരീക്കര്‍ മണ്ഡോവി ,സുവാരി നദികള്‍ക്ക് കുറുകെ പണിയുന്ന പാലങ്ങളുടെ പണി വിലയിരുത്താനെത്തിയത്. ചികിത്സയില്‍  രോഗിയായ പരീക്കറെ പൊതു സ്ഥലത്തേക്ക് വലിച്ചിഴച്ച് പ്രതിച്ഛായ നിലനിര്‍ത്താന്‍ ബിജെ.പി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷാരോപണം. 

പരീക്കര്‍ പാലം നിര്‍മിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ കണ്ട് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തി എന്ന് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചു. തികച്ചും അനാരോഗ്യവാനായ പരീക്കറെ ചുമതലകളിലേക്ക് വലിച്ചിഴയ്ക്കുന്നതും ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. 

ചികിത്സയിലിരിക്കുന്ന പരീക്കറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതിനെ ചൊല്ലി നേരത്തെ പ്രതിപക്ഷം ബിജെപിക്ക് എതിരെ രംഗത്ത് വന്നിരുന്നു. പരീക്കര്‍ മരിച്ചതായി തങ്ങള്‍ സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പരീക്കറിന്റെ അഭാവത്തില്‍ സംസ്ഥാന ബിജെപിയില്‍ ഉടലെടുത്ത അധികാര തര്‍ക്കവും ഭരണസ്തംഭവനവും മറയ്ക്കാനാണ് ഇപ്പോള്‍ മൂക്കിലൂടെ ട്യൂബിട്ട അവസ്ഥയില്‍ അദ്ദേഹത്തെ പൊതുവേദിയില്‍ എത്തിച്ച് അഏനുകമ്പ പിടിച്ചുപറ്റാന്‍ ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com