വായ്പ തിരിച്ചടച്ചതില്‍ ഒരു രൂപ കുറവ്; മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചുവെച്ച് ബാങ്കിന്റെ ചതി 

 1.23ലക്ഷം രൂപ വായ്പയെടുത്തപ്പോള്‍ ഈടായി നല്‍കിയ 3.50ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഒരു രൂപയുടെ കുറവുണ്ടെന്ന കാരണത്താല്‍ ഉപഭോക്താവിന് തിരികെനല്‍കാന്‍ ബാങ്ക് തയ്യാറാകാതിരുന്നത്
വായ്പ തിരിച്ചടച്ചതില്‍ ഒരു രൂപ കുറവ്; മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചുവെച്ച് ബാങ്കിന്റെ ചതി 

ചെന്നൈ: പണയംവച്ച 138ഗ്രാം സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ തിരിച്ചടവില്‍ ഒരു രൂപയുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണ്ണം പിടിച്ചുവച്ച ബാങ്കിനെതിരെ ഉപഭോക്താവ് കോടതിയിലേക്ക്. സഹകരണ ബാങ്കില്‍ നിന്ന് 1.23ലക്ഷം രൂപ വായ്പയെടുത്തപ്പോള്‍ ഈടായി നല്‍കിയ 3.50ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഒരു രൂപയുടെ കുറവുണ്ടെന്ന കാരണത്താല്‍ ഉപഭോക്താവിന് തിരികെനല്‍കാന്‍ ബാങ്ക് തയ്യാറാകാതിരുന്നത്. 

കാഞ്ചീപുരം സെന്‍ട്രല്‍ സഹകരണ ബാങ്കില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പെടുത്ത വായ്പ തിരിച്ചടച്ചപ്പോഴാണ് ചെന്നൈ സ്വദേശി കുമാറിന് ബാങ്കിന്റെ ഈ ചതി നേരിടേണ്ടിവന്നത്. ഒടുവില്‍ കോടതിയിലെത്തിയ കേസില്‍ ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. 

ആദ്യം 1.23ലക്ഷം രൂപ വായ്പയെടുത്തതിന് പുറമേ വീണ്ടും താന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തിരുന്നെന്നും ഇതെല്ലാം ചേര്‍ത്ത് 1.65ലക്ഷം രൂപയോളം തിരിച്ചടയ്ക്കാനുണ്ടായിരുന്നെന്നും കുമാര്‍ പറയുന്നു. രണ്ടു പ്രാവശ്യമായി തുക തിരിച്ചടച്ച് തീര്‍ത്ത തന്നോട് ഈടുവച്ച സ്വര്‍ണം തിരികെ വാങ്ങാന്‍ ചെന്നപ്പോഴാണ് ഇരുവട്ടം അടച്ച തുകയിലും ഓരോ രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ ഇത് അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് ഇത് അനുവദിച്ചില്ലെന്ന് കുമാര്‍ പറയുന്നു. തന്റെ സ്വര്‍ണ്ണം ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ സംശയിക്കുന്നതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com