ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ തെളിവുകളുടെ പകർപ്പുകൾ പ്രതിയായ ഭർത്താവ് ശശി തരൂർ എംപിക്ക് കൈമാറണമെന്ന് ഡൽഹി കോടതി. ഡൽഹി പൊലീസ് നൽകിയ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പുകൾ മോശം അവസ്ഥയിലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ കോടതിയെ സമീപിച്ചത്. ശശി തരൂരിനു വേണ്ടി മുതിർന്ന അഭിഭാഷൻ വികാസ് പഹ്വയാണ് ഹാജരായത്.
തരൂരിന് തെളിവുകളുടെ പുതിയ പകർപ്പുകൾ ഉടൻ നൽകുമെന്ന് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് തരൂരിനെ കേസിൽ പ്രതിയാക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ