മൈസൂര്‍: മുടി സ്ട്രെയിറ്റൻ ചെയ്തതോടെ വൻതോതിൽ മുടികൊഴിച്ചിലുണ്ടായതിനെത്തുടർന്ന് യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. 19കാരിയായ നേഹ ഗംഗമ്മയുടെ മൃതദേഹമാണ് പുഴയിൽനിന്ന് കണ്ടെത്തിയത്. കുടക് സ്വദേശിയായ നേഹ മൈസൂരിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാർഥിയാണ്.
മൈസൂരിലെ ഒരു ബ്യൂട്ടി പാർലറിൽ നിന്ന് ചുരുണ്ട മുടി നിവർത്തിയ നേഹ പിന്നീട് മുടികൊഴിച്ചിലുണ്ടായതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. മുടികൊഴുച്ചിൽ കാരണം ഒരു വർഷത്തേക്ക് കോളെജിൽ പോകുന്നില്ലെന്നുപോലും പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു. മൈസൂരിലെ ഒരു പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ താമസിച്ചുവരികയായിരുന്ന പെൺകുട്ടിയെ കഴിഞ്ഞമാസം 28മുതൽ കാണാതായിരുന്നു.
പെൺകുട്ടിയുടെ ശരീരത്തിൽ അലർജിയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നെന്നും ബ്യൂട്ടിപാർലറിൽ ഉപയോഗിച്ച രാസവസ്തുവാണ് മുടികൊഴിച്ചിലിനും അലർജിക്കും ഇടയാക്കിയതെന്ന് ലാബിൽനടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ