മകളെ പീഡിപ്പിച്ച കേസ് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല ; പിതാവിനെ അടിച്ചുകൊന്നു

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫസല്‍ മൊഹമ്മദ്അലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാസിക് : ബലാല്‍സംഗ കേസ് പിന്‍വലിക്കണമെന്ന പ്രതിയുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്, യുവതിയുടെ പിതാവിനെ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. സംഭവത്തില്‍ പീഡനക്കേസ് പ്രതിയായ സയ്യദ് സയീദ് അടക്കം നാലുപേര്‍ പിടിയിലായി. 

സയ്യദ് സയീദും സംഘവും 2015 ല്‍ നാസിക്കിലെ മലേഗാവില്‍ വെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭനവത്തില്‍ സയീദ് അടക്കം ഏതാനും പേര്‍ അറസ്റ്റിലായിരുന്നു. കേസ് ഇപ്പോള്‍ കോടതിയിലാണ്.

ഇതിനിടെ പുറത്തിറങ്ങിയ സയീദ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്, പെണ്‍കുട്ടിയുടെ പിതാവ് ഫസല്‍ മൊഹമ്മദ് നവാബ് അലിയെ സമീപിച്ചു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ അലി സമ്മതിച്ചില്ല. ഇതില്‍ കുപിതരായാണ് സയീദും സംഘവും ശനിയാഴ്ച രാത്രി വടിയും മാരകായുധങ്ങളുമായി യുവതിയുടെ പിതാവിനെ ആക്രമിച്ചത്. 

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫസല്‍ മൊഹമ്മദ് നവാബ് അലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. അലിയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സയീദ് അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഡിഎസ്പി രത്‌നാകര്‍ നവാല്‍കെ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com