ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ 50 ശതമാനം വിവി പാറ്റുകളും എണ്ണണമെന്നആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ സത്യവാങ്മൂലം. ടിഡിപിയും എഎപിയുമടക്കം 21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
അതേസമയം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ആവശ്യം പരിഗണിക്കുന്നത് പ്രായോഗികമായേക്കില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേത്. ഫലപ്രഖ്യാപനം ആറ് ദിവസത്തേക്ക് എങ്കിലും ചുരുങ്ങിയത് വൈകുമെന്നും മെയ് 23 ന് പ്രഖ്യാപിക്കാൻ കഴിയാതെ വരുമെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
എന്നാൽ വൈകിയാലും കുഴപ്പമില്ല, കാത്തിരിക്കാമെന്നാണ് ഹർജിക്കാരുടെ വാദം. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചാൽ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. കേസിൽ സുപ്രിം കോടതി നാളെ വിധി പറയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ