ബംഗാളില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും; വിവാദം

പശ്ചിമ ബംഗാളിലെ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും നല്‍കിയ നടപടി വിവാദമാകുന്നു
ബിജെപി എംപി ലോകേത് ചാറ്റര്‍ജി സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍
ബിജെപി എംപി ലോകേത് ചാറ്റര്‍ജി സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും നല്‍കിയ നടപടി വിവാദമാകുന്നു. ഹൂഗ്ലി ജില്ലയിലെ ഒരു ഗേള്‍സ് സ്‌കൂളിലാണ് സ്ഥിരം വിഭവങ്ങളായ മുട്ടയ്ക്കും സോയാബീനും പകരം ചോറിനൊപ്പം ഉപ്പ് നല്‍കിയത്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. സ്‌കൂളിലെത്തി കുട്ടികളെ കണ്ട ബിജെപി എംപി ലോകേത് ചാറ്റര്‍ജി, പ്രാദേശിക തൃണമൂല്‍ നേതാവാണ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് മുക്കിയതെന്ന് ആരോപിച്ചു. 

വിവാദത്തിന് പിന്നാലെ വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി പര്‍ത ചാറ്റര്‍ജി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അവര്‍ പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഒരുവിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഹൂഗ്ലി എംപിയുടെ സ്‌കൂള്‍ സന്ദര്‍ശനത്തില്‍ തനിക്ക് വിരോധമില്ലെന്നും എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള കേന്ദ്ര ഫണ്ട് കൃത്യമായി ലഭിക്കുവാന്‍ എംപി ഇടപെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സ്‌കൂളിന് 257ചാക്ക് അരിയും മുട്ട വാങ്ങാന്‍ 25,000രൂപയും അനുവദിച്ചിരുന്നു എന്നും എന്നിട്ടാണ് കുട്ടികള്‍ക്ക് ഉപ്പും ചോറും നല്‍കിയതെന്നും ലോകേത് ചാറ്റര്‍ജി ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com