കൂടുതല്‍ വെള്ളം തുറന്നുവിട്ട് പാകിസ്ഥാന്‍; പഞ്ചാബ് ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

ഇന്ത്യന്‍ മേഖലയിലേക്ക് പാകിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി
കൂടുതല്‍ വെള്ളം തുറന്നുവിട്ട് പാകിസ്ഥാന്‍; പഞ്ചാബ് ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

ഛണ്ഡീഗഢ്: ഇന്ത്യന്‍ മേഖലയിലേക്ക് പാകിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി. ഫിറോസ്പുര്‍ ജില്ലയിലെ ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ജില്ലാ ഭരണകൂടം പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സൈന്യത്തേയും ദേശീയ ദുരന്ത നിവാരണ സേനയേയും മുന്‍കരുതലെന്നോണം വിന്യസിച്ചിട്ടുണ്ട്. സത്‌ലജ് നദിക്കരയില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കാനും നിര്‍ദേശം നല്‍കി. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് പാകിസ്ഥാന്‍ സത്‌ലജ് നദിയില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കിയത്. ഇതേ തുടര്‍ന്ന് നേരത്തെ 17ഓളം ഗ്രാമങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്നു. 

പാകിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ടെണ്ടിവാല ഗ്രാമത്തിലുള്ള ഒരു തടയണക്ക് കേടുപാട് സംഭവിച്ചതാണ് ഗ്രാമങ്ങളിലേക്ക് വെള്ളം കയറാന്‍ കാരണമായത്. തടയണ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ദുരന്ത ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നതതല യോഗം വിളിച്ചു. തടയണ ശക്തിപ്പെടുത്താന്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കാന്‍ ജല വിഭവ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com