ദേഹത്ത് തീപടര്‍ന്നിട്ടും ജീവനുംകൊണ്ട് അവള്‍ ഓടിയത് ഒരുകിലോമീറ്ററോളം; രക്ഷയ്ക്കായി ആംബുലന്‍സിനെ വിളിച്ചു, ഉന്നാവോ സംഭവത്തില്‍ പുറത്തുവരുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങള്‍

ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. 
ദേഹത്ത് തീപടര്‍ന്നിട്ടും ജീവനുംകൊണ്ട് അവള്‍ ഓടിയത് ഒരുകിലോമീറ്ററോളം; രക്ഷയ്ക്കായി ആംബുലന്‍സിനെ വിളിച്ചു, ഉന്നാവോ സംഭവത്തില്‍ പുറത്തുവരുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങള്‍

ന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ദേഹത്ത് പടര്‍ന്നുപിടിച്ച തീയുമായി പെണ്‍കുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്ന് ദൃസാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

ഒരുകിലോമീറ്ററോളം ഓടിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ദൃസാക്ഷികള്‍ കാണുന്നത്. ഇവരാണ് പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ക്കായി പോകുന്നതിനിടെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 

വിജനമായ റോഡില്‍വെച്ചായിരുന്നു ആക്രമണം. തീ ആളി പടരുന്നതിനിടെ ഇവര്‍ ആംബുലന്‍സ് നമ്പറിലേക്ക് ഫോണ്‍ വിളിച്ചതായും വിവരമുണ്ട്. 90ശതമാനം പൊള്ളലേറ്റ യുവതിയെ ലഖ്‌നൗവിലെ സിവില്‍ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അഞ്ചുമാസം മുന്‍പാണ് പെണ്‍കുട്ടിയെ അഞ്ചംഗ സംഘം ബലാത്സംഗം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com