ഏഴുമണിക്കൂറിന് ശേഷം അവര്‍ സ്വതന്ത്രര്‍; കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

ദേശീയ പൗരത്വ നിയമഭേദഗതി പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യവെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരെ വിട്ടയിച്ചു.
ഏഴുമണിക്കൂറിന് ശേഷം അവര്‍ സ്വതന്ത്രര്‍; കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

മംഗളൂരു: ദേശീയ പൗരത്വ നിയമഭേദഗതി പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യവെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരെ വിട്ടയിച്ചു. കസ്റ്റഡിയിലെടുത്ത് ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് ഐഡി കാര്‍ഡുകള്‍ ഇല്ലാത്തതിനാലാണെന്നും ഇവരെ സുരക്ഷിതമായി അതിര്‍ത്തി കടത്തിയെന്നും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. 

പത്തോളം മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെയാണ് അക്രമമുണ്ടാക്കാന്‍ വന്നവരെന്ന് ആരോപിച്ച് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. 

മാധ്യാമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ കര്‍ണാടക ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. 

പൊലീസ് മോശമായി പെരുമാറിയെന്നും പര്‌സ്പരം സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും വിട്ടയച്ച മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ക്രിമിനലുകളെപ്പോലെയാണ് പെരുമാറിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com