സാമ്പത്തിക സംവരണത്തില്‍ സ്റ്റേ ഇല്ല ;കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: പൊതു വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസില്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.
സാമ്പത്തിക നില മാനദണ്ഡമാക്കി സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ഫോര്‍ ഇക്വാലിറ്റിയും കൗശല്‍കാന്ത് മിശ്രയുമാണ് സുപ്രികോടതിയെ സമീപിച്ചത്. സംവരണത്തിന് സാമ്പത്തിക പരിധി മാനദണ്ഡമാക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. മാത്രമല്ല സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന നിര്‍ദേശത്തിന് വിരുദ്ധമാണ് ഉത്തരവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സംവരണം എന്നത് അവസാനിപ്പിക്കുവാനുള്ള നടപടികള്‍ക്ക് ഘട്ടം ഘട്ടമായി തുടക്കമിടാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് സാമ്പത്തിക സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ബില്‍.
അന്‍പത് ശതമാനം എന്ന സുപ്രീംകോടതി നിശ്ചയിച്ച സംവരണ പരിധി മറികടന്ന് പത്ത് ശതമാനം കൂടി ഉയര്‍ത്തി അറുപത് ശതമാനമാക്കുകയാണ് സാമ്പത്തിക സംവരണം കൊണ്ടുവന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഹിന്ദു വിഭാഗത്തിലെ മുന്നോക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ