'മദ്യവും സിഗററ്റും ഇല്ലാതെ എന്ത് അംബരീഷ്'; മരണാനന്തര ചടങ്ങില്‍  പൂക്കള്‍ക്കും പഴങ്ങള്‍ക്കും ഒപ്പം താരത്തിന്റെ പ്രിയപ്പെട്ട ബ്രാന്‍ഡും 

അന്തരിച്ച തെന്നിന്ത്യന്‍ താരവും കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിന്റെ മരണാനന്തര ചടങ്ങില്‍ മദ്യക്കുപ്പിയും സിഗററ്റ് ലൈറ്റും സ്ഥാനം പിടിച്ചത് വിവാദമാകുന്നു
'മദ്യവും സിഗററ്റും ഇല്ലാതെ എന്ത് അംബരീഷ്'; മരണാനന്തര ചടങ്ങില്‍  പൂക്കള്‍ക്കും പഴങ്ങള്‍ക്കും ഒപ്പം താരത്തിന്റെ പ്രിയപ്പെട്ട ബ്രാന്‍ഡും 

ന്തരിച്ച തെന്നിന്ത്യന്‍ താരവും കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിന്റെ മരണാനന്തര ചടങ്ങില്‍ മദ്യക്കുപ്പിയും സിഗററ്റ് ലൈറ്റും സ്ഥാനം പിടിച്ചത് വിവാദമാകുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദമായത്. 

ഇത്തരമൊരു ചടങ്ങില്‍ മദ്യക്കുപ്പിയും സിഗററ്റും വച്ചത് ശരിയായില്ലെന്നാണ് ചിലരുടെ വിമര്‍ശനം. എന്നാല്‍ മരിച്ചയാളുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തരം പൂജകള്‍ നടത്താറുള്ളതെന്നും. ഇതിനോടനുബന്ധിച്ച് ഇഷ്ടഭക്ഷണങ്ങളും ചിലയിടങ്ങില്‍ വയ്ക്കാറുണ്ട്. ആ രീതിയാണ് ഇവിടെ പിന്തുടര്‍ന്നതെന്നാണ് മറ്റു ചിലരുടെ വാദം. 

ഭാര്യയും നടിയുമായ സുമലതയും ചിത്രത്തിലുണ്ട്. മരിച്ചയാളുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ നടത്തിയ ചടങ്ങിലാണ് പൂക്കള്‍ക്കും പഴങ്ങള്‍ക്കും ഒപ്പം മദ്യവും സിഗററ്റും താലത്തില്‍ വച്ചത്.ഏതായാലും ചിത്രം സോഷ്യല്‍ ലോകത്തും വൈറലായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com