മുഖ്യമന്ത്രിയെ കാണാന്‍ പ്രതിപക്ഷം; സമയമില്ല, എഴുതി നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി; ത്രിപുരയില്‍ വിവാദം

മുഖ്യമന്ത്രിയെ കാണാന്‍ പ്രതിപക്ഷം; സമയമില്ല, എഴുതി നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി; ത്രിപുരയില്‍ വിവാദം
ബിപ്ലബ് കുമാര്‍ (ഫയല്‍ ചിത്രം)
ബിപ്ലബ് കുമാര്‍ (ഫയല്‍ ചിത്രം)

അഗര്‍ത്തല: ത്രിപുരയില്‍ കൂടിക്കാഴ്ചയ്ക്കു സമയം ആരാഞ്ഞ ഇടതു പാര്‍ട്ടി നേതാക്കളെ കാണാന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ വിസമ്മതിതായി റിപ്പോര്‍ട്ട്. കൂടിക്കാഴ്ച വേണ്ടെന്നും പറയാനുള്ളത് നിവേദനമായി തന്നാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ആക്ഷേപം. സംഭവത്തില്‍ ഇടതു നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

വരുന്ന പഞ്ചായത്ത് തെരഞ്ഞടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇടതു നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചത്. ജൂണ്‍ പതിനെട്ടിനാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചതെന്ന് ഇടതു നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ആരൊക്കെയാണ് സംഘത്തില്‍ ഉള്ളതെന്നും എന്താണ് വിഷയമെന്നും അറിയിക്കാന്‍ പിറ്റേന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കു തയാറായില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ കാണാന്‍ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നില്ലെന്നും പറയാനുള്ളത് എഴുതി നല്‍കിയാല്‍ മതിയെന്നും  മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതായാണ് ഇടതു നേതാക്കളുടെ പ്രസ്താവനയിലെ ആക്ഷേപം. മുഖ്യ പ്രതിപക്ഷ കക്ഷികളോടും എംഎല്‍എമാരോടും ഇതാണ് മുഖ്യമന്ത്രിയുടെ സമീപനം. തികച്ചും ജനാധിപത്യ വിരുദ്ധമായ ഈ സമീപനം അപലപനീയമാണെന്ന് പ്രസ്താവന പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com