ഗോരക്ഷകര്‍ തല്ലിക്കൊന്ന പഹ്‌ലു ഖാനും കുടുംബവും പശുക്കടുത്തുകാരും സ്ഥിരം കുറ്റവാളികളുമെന്ന് ബിജെപി എംഎല്‍എ

2017ല്‍ ആള്‍വാറില്‍ ഗോരക്ഷകര്‍ മര്‍ദിച്ചുകൊന്ന പഹ്‌ലു ഖാനും അദ്ദേഹത്തിന്റെ മക്കളും സഹോദരങ്ങളും സ്ഥിരം കുറ്റവാളികളും പശുക്കടത്തുകാരും ആയിരുന്നു എന്ന് ബിജെപി എംഎല്‍എ
ഗോരക്ഷകര്‍ തല്ലിക്കൊന്ന പഹ്‌ലു ഖാനും കുടുംബവും പശുക്കടുത്തുകാരും സ്ഥിരം കുറ്റവാളികളുമെന്ന് ബിജെപി എംഎല്‍എ

ജയ്പൂര്‍: 2017ല്‍ ആള്‍വാറില്‍ ഗോരക്ഷകര്‍ മര്‍ദിച്ചുകൊന്ന പഹ്‌ലു ഖാനും അദ്ദേഹത്തിന്റെ മക്കളും സഹോദരങ്ങളും സ്ഥിരം കുറ്റവാളികളും പശുക്കടത്തുകാരും ആയിരുന്നു എന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ.പഹ്‌ലു ഖാനും കുടുംബത്തിനും എതിരെ പശുക്കടത്തിന് രാജസ്ഥാന്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം വന്നിരിക്കുന്നത്. 

പശുക്കടത്ത് തടയുന്നതിനുള്ള നിയമത്തിന്റെ സെക്ഷന്‍ 5,8,9 വകുപ്പുകള്‍ പ്രകാരമാണ് രാജസ്ഥാന്‍ പൊലീസ് പഹ്‌ലു ഖാന്റെ മക്കളായ ഇര്‍ഷാദ്,ആരിഫ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പശുക്കടത്ത് നടത്തുമ്പോഴാണ് ഇവരുടെ കാര്‍ നാട്ടുകാറുകള്‍ പിടികൂടിയത്. പക്ഷേ എങ്ങനെയോ പഹ്‌ലു ഖാന്‍ അവിടുന്നു രക്ഷപ്പെട്ടു. വിശ്വഹിന്ദു പരിഷത്തിനും ബജ്രംഗ് ദളിനും എതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണ്- എംഎല്‍എ പറഞ്ഞു. 

പഹ്‌ലു ഖാനെയും കുടുംബത്തെയും സഹായിച്ച കോണ്‍ഗ്രസ്, ഇപ്പോള്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ക്രെഡിറ്റ് അടിച്ചെടുക്കുകയാണെന്നും അഹൂജ പറഞ്ഞു. 

പശുക്കടത്തുകാരനായ രഖ്ബര്‍ ഖാന്‍ പൊലീസ് കസ്റ്റഡിയിലാണ് മരിച്ചത്. ആള്‍ക്കൂട്ടം തല്ലിക്കൊന്നതതല്ല. രഖ്ബറിന്റെ വീട്ടിലെത്തി കോണ്‍ഗ്രസ് നേതാക്കള്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അഹൂജ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com