2014ല്‍ ദിവസം 34 വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ വില്‍ക്കുന്നത് ഒരെണ്ണം; മോദി ജാക്കറ്റിന്റെ വില്‍പന കുത്തനെ ഇടിഞ്ഞു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തരംഗമായിരുന്ന 'മോദി ജാക്കറ്റി'ന് ഇത്തവണ പ്രിയം കുറഞ്ഞു
2014ല്‍ ദിവസം 34 വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ വില്‍ക്കുന്നത് ഒരെണ്ണം; മോദി ജാക്കറ്റിന്റെ വില്‍പന കുത്തനെ ഇടിഞ്ഞു


ഔറംഗബാദ്: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തരംഗമായിരുന്ന 'മോദി ജാക്കറ്റി'ന് ഇത്തവണ പ്രിയം കുറഞ്ഞു. 2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ 1 എന്ന നിലയിലേക്ക് കച്ചവടം താണുവെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയിലെ കണക്കാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കാറുള്ള ഹാഫ് സ്ലീവ് കോട്ടാണ് മോദി ജാക്കറ്റ് എന്നറിയപ്പെട്ടത്. മോദിയുട ജനപ്രീതി വര്‍ധിക്കുന്നതിന് ഉദാഹരണമായി ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്ന ഒന്നായിരുന്നു മോദി ജാക്കറ്റിന്റെ വില്‍പന വര്‍ധനവ്. എന്നാല്‍ ജാക്കറ്റിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞത് മോദിയുടെ മാര്‍ക്കറ്റും ഇടിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത് എന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. 

മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ വില്‍പനയെ പ്രതികൂലമായി ബാധിച്ചെന്നാണ് മറ്റൊരു വ്യാപാരിയുടെ വിലയിരുത്തല്‍. നിലവിലുള്ള സ്‌റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com