വിവാഹച്ചടങ്ങിൽ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചു ; ദളിതനെ സവർണജാതിക്കാർ തല്ലിക്കൊന്നു

തങ്ങൾക്കു മുന്നിലിരുന്ന് ദളിതൻ ഭക്ഷണം കഴിച്ചതാണ് സവർണ സമുദായക്കാരെ പ്രകോപിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂൺ: വിവാഹ സൽക്കാരത്തിൽ തങ്ങൾക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിതനെ സവർണജാതിക്കാർ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലാണ് സംഭവം. ശ്രീകോട്ട് ഗ്രാമത്തിൽ ഏപ്രിൽ 26ന് നടന്ന വിവാഹ സൽക്കാരച്ചടങ്ങിൽ പങ്കെടുത്ത ജീതേന്ദ്രയെന്ന ആളാണ്  ആക്രമിക്കപ്പെട്ടത്.

തങ്ങൾക്കു മുന്നിലിരുന്ന് ദളിതൻ ഭക്ഷണം കഴിച്ചതാണ് സവർണ സമുദായക്കാരെ പ്രകോപിപ്പിച്ചതെന്ന് ഡിഎസ്പി ഉത്തംസിംഗ് ജിംവാൾ പറഞ്ഞു. ആക്രമണത്തിനിരയായി മാരകമായി പരിക്കേറ്റ ജീതേന്ദ്രയെ ഡറാഡൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സവർണ സമുദായാംഗങ്ങളായ ഗജേന്ദ്രസിംഗ്, ശോഭന്‍ സിംഗ്, കുശാല്‍ സിംഗ്, ഗബ്ബാര്‍ സിംഗ്, ഗംഭീര്‍ സിംഗ്, ഹര്‍ബീര്‍ സിംഗ്, ഹുക്കും സിംഗ് എന്നിവര്‍ക്കെതിരെയാണ് പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിയമപ്രകാരം കേസെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ഡിഎസ്പി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com