മൂന്ന് മാസമായി ഭക്ഷണം നല്‍കുന്നില്ല; ഭര്‍തൃസഹോദരി വിവാഹബന്ധം തകര്‍ത്തു; ആരോപണവുമായി ഐശ്വര്യ റായ്

ഇത്രയും ദിവസം തന്റെ മാതാപിതാക്കള്‍ കൊടുത്തയച്ച ഭക്ഷണം കഴിച്ചാണ് പിടിച്ചുനിന്നത് ഐശ്വര്യ
മൂന്ന് മാസമായി ഭക്ഷണം നല്‍കുന്നില്ല; ഭര്‍തൃസഹോദരി വിവാഹബന്ധം തകര്‍ത്തു; ആരോപണവുമായി ഐശ്വര്യ റായ്

പറ്റ്‌ന: ആര്‍ജെഡി. നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്ന് പുറത്താക്കിയതായി പരാതി. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഐശ്വര്യ റായി തന്നെയാണ് ഭര്‍തൃമാതാവ്  റാബ്‌റി ദേവിയും ഭര്‍തൃസഹോദരി മിസ ഭാരതിയും ചേര്‍ന്ന് തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ മൂന്നുമാസമായി റാബ്‌റി ദേവിയും കുടുംബവും തനിക്ക് ഭക്ഷണംപോലും നല്‍കുന്നില്ല. അടുക്കളയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഭര്‍തൃസഹോദരി മിസ ഭാരതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇതെല്ലാം നടക്കുന്നത്. ഇത്രയും ദിവസം തന്റെ മാതാപിതാക്കള്‍ കൊടുത്തയച്ച ഭക്ഷണം കഴിച്ചാണ് പിടിച്ചുനിന്നത് ഐശ്വര്യ പറഞ്ഞു. 

മിസ ഭാരതി തന്നെ നിരന്തരം ഉപ്രദവിക്കാറുണ്ട്. കഴിഞ്ഞദിവസം രാത്രി അതിഭീകരമായി മര്‍ദിച്ചു. റാബ്‌റി ദേവിയുടെ സാന്നിധ്യത്തില്‍ മിസയാണ് വീട്ടില്‍നിന്ന് പുറത്താക്കിയത്. തേജ് പ്രതാപുമായുള്ള ബന്ധം നല്ലരീതിയിലാകാന്‍ മിസ ഭാരതിക്ക് താത്പര്യമില്ലെന്നും ഐശ്വര്യ ആരോപിച്ചു. 

ലാലുവിന്റെയും റാബ്‌റി ദേവിയുടെയും പാട്‌ന സര്‍ക്കുലര്‍ റോഡിലെ വസതിയിലാണ് ഐശ്വര്യ റായിയും താമസിക്കുന്നത്. തേജ് പ്രതാപ് യാദവ്‌ഐശ്വര്യ റായ് വിവോഹമോചനക്കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com