ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകൻ-നളിനി ദമ്പതികൾ വെല്ലൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരത്തിൽ. ജയിൽ മോചനമാവശ്യപ്പെട്ടാണ് ഇരുവരും സമരം ചെയ്യുന്നത്.
ജയിൽമോചന വിഷയത്തിൽ സംസ്ഥാന സർക്കാർ തീരുമാനത്തിന്മേൽ ഗവർണർക്ക് നടപടി സ്വീകരിക്കാമെന്ന് നേരത്തെ സുപ്രിം കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 27 വർഷമായി നളിനിയും മുരുകനും ഉൾപ്പടെയുള്ള ഏഴ് പ്രതികളും ജയിലിൽ തടവിലാണ്.
സുപ്രിംകോടതിയുടെ സുപ്രധാന വിധിയെ തുടർന്ന് തമിഴ്നാട് സർക്കാർ ഇവർക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടിരുന്നു. ഗവർണറുടെ ഓഫീസിൽ നിന്നും ഇക്കാര്യത്തിൽ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് മുരുകനും നളിനിയും നിരാഹാര സമരത്തിലേക്ക് നീങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ