ശ്രീനഗർ: കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ നടന്ന സൈനിക റിക്രൂട്ട്മെന്റ് ക്യാന്പിൽ കശ്മീരി യുവാക്കളുടെ വലൻ തിരക്ക്. നിരവധി യുവാക്കളാണ് കഴിഞ്ഞ ദിവസം ബാരാമുള്ളയിൽ നടന്ന റിക്രൂട്ട്മെന്റ് ക്യാംപിൽ പങ്കെടുത്തത്. വെറും 111 പേരുടെ ഒഴിവുകളിലേക്ക് 2500ഒാളം ഉദ്യോഗാർത്ഥികളെത്തി.
കശ്മീർ താഴ്വരയിൽ ജോലി സാധ്യതകൾ വളരെ കുറവാണെന്നും കുടുംബത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണ് ജോലിയിൽ ചേരാൻ ശ്രമിക്കുന്നതെന്നും റിക്രൂട്ട്മെന്റിനെത്തിയ ഒരു ഉദ്യോഗാർഥി വാർത്താ ഏജൻസിയോടു പറഞ്ഞു.
കശ്മീരിനു പുറത്ത് കശ്മീരികൾക്ക് ജോലി ലഭിക്കുന്നില്ല എന്നതും ഒരു കാരണമാണ്. 2016-ൽ കശ്മീരിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൻ മുകളിലായിരുന്നെന്ന് ഇക്കണോമിക് സർവേയുടെ ഫലങ്ങൾ കാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ