ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. മുതിര്‍ന്ന അഭിഭാഷകനായ എച്ച്.എസ്. ഫുല്‍ക്ക എഎപിയില്‍നിന്നു രാജിവച്ചു. വ്യാഴാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനാണ് ഫുല്‍ക്ക രാജിക്കത്ത് കൈമാറിയത്.
പാര്‍ട്ടി വിടാനുണ്ടായ കാരണവും തന്റെ അടുത്ത പദ്ധതിയെ കുറിച്ചും വെള്ളിയാഴ്ച വ്യക്തമാക്കാമെന്നും ഫുല്‍ക്ക പറഞ്ഞു. പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കരുതെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നതായും ഫുല്‍ക്ക കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ