ലഖ്‌നൗ: ബി എസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ബിജെപി വനിതാ എംഎല്‍എയുടെ പ്രസംഗം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ മുഗള്‍സാരെയിലെ ബിജെപി എംഎൽഎ സാധന സിംഗാണ് പാര്‍ട്ടി റാലിക്കിടെ മായാവതിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും അവര്‍ അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്നുമായിരുന്നു സാധ്‌ന സിങിന്റെ വിവാദ പരാമര്‍ശം
മായാവതിക്ക് ആത്മാഭിമാനമില്ല. അവര്‍ നേരത്തെ അപമാനിക്കപ്പെട്ടിരുന്നു. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ അധികാരത്തിനു വേണ്ടി അന്തസ് കളഞ്ഞു കുളിക്കുകയാണെന്നും മായാവതി സ്ത്രീ വര്‍ഗത്തിന് തന്നെ കളങ്കമുണ്ടാക്കിയെന്നും സാധന സിങ് പ്രസംഗത്തില്‍ പറഞ്ഞു. വിവാദ പ്രസംഗത്തിൽ സാധന സിംഗിനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരാമർശത്തിൽ സാധനയ്ക്ക് കമ്മീഷൻ വിശദീകരണം തേടി നോട്ടീസ് അയച്ചു.
ബിജെപി എംഎൽഎയുടെ വിവാദപ്രസ്താവനയ്ക്കെതിരെ നിരവധി നേതാക്കൾ രംഗത്തെത്തി. ബിഎസ്പി-എസ്പി. സഖ്യം രൂപീകരിച്ചതോടെ ബിജെപി നിരാശയിലാണെന്നും, തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംമൂലം അവര്‍ക്ക് സമനില തെറ്റിയെന്നും ബിഎസ്പി നേതാവ്മാ സതീഷ് ചന്ദ്ര മിശ്ര ആരോപിച്ചു. സാധനാ സിംഗിന്റെ പ്രസ്താവനയിൽ കോൺഗ്രസും പ്രതിഷേധം രേഖപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ