ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അടിയന്തര ചികിത്സയ്ക്കു യുഎസിലേയ്ക്കു പോയ സാഹചര്യത്തിൽ ധനമന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല പിയൂഷ് ഗോയലിന് നൽകി. നിലവിൽ റെയിൽവെ വകുപ്പ് കൈകാര്യം ചെയ്യുന്ന ഗോയലിന് അധിക ചുമതലയായാണ് ധനവകുപ്പ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറുപ്പെടുവിച്ചത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി കഴിഞ്ഞ വർഷം ജയ്റ്റ്ലി നാല് മാസത്തോളം വിശ്രമത്തിലായപ്പോൾ ധനമന്ത്രാലയത്തിന്റെ ചുമതലകൾ കൈകാര്യം ചെയ്തിരുന്നത് ഗോയലാണ്. ജയ്റ്റ്ലി ചികിത്സ പൂർത്തിയാക്കി ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങി വരുന്നതുവരെയാണ് ഗോയലിന് ചുമതല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ