'രോഗിയാണെന്ന കാര്യം ഒരിക്കല്‍പ്പോലും പറഞ്ഞില്ല' : ശരവണഭവന്‍ ഉടമയുടെ ഹര്‍ജി സുപ്രിം കോടതി തള്ളി

'രോഗിയാണെന്ന കാര്യം ഒരിക്കല്‍പ്പോലും പറഞ്ഞില്ല' : ശരവണഭവന്‍ ഉടമയുടെ ഹര്‍ജി സുപ്രിം കോടതി തള്ളി
രാജഗോപാല്‍ (ഫയല്‍)
രാജഗോപാല്‍ (ഫയല്‍)

ന്യൂഡല്‍ഹി: കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി കൊലപാത കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ രാജഗോപാല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജഗോപാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നത്.  

അപ്പീല്‍ വാദം കേള്‍ക്കുന്നതിനിടെ ഒരിക്കല്‍പ്പോലും അസുഖത്തിന്റെ കാര്യം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നില്ലെന്ന ജസ്റ്റിസ് എന്‍.വി രാമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജൂലൈ ഏഴിനകം  കീഴടങ്ങാനാണ് കോടതി രാജഗോപാലിനോട് ആവശ്യപ്പെട്ടിരുന്നത്. 

2001 ലാണ് രാജഗോപാല്‍ ശിക്ഷിക്കപ്പെട്ട കേസിനാസ്പദമായ സംഭവം. ശരവണഭനിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാളുടെ ഭാര്യ ജീവ ജ്യോതിയെ സ്വന്തമാക്കാനായി രാജഗോപാല്‍ പ്രിന്‍സ് ശാന്തകുമാരനെ കൊന്നു കുഴിച്ചു മൂടി എന്നാണ് കേസ്. എട്ട് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ജീവ ജ്യോതിയെ തന്റെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചു. എന്നാല്‍ ജീവജ്യോതിയും ശാന്തകുമാരനും ഇത് എതിര്‍ത്തു. ഇതേത്തുടര്‍ന്നാണ് ശാന്തകുമാരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com