ഗാസിയാബാദ്: അമിത വേഗതയിലെത്തിയ കാർ ഇടിച്ചത് ചോദ്യം ചെയ്യാനെത്തിയ കാബ് ഡ്രൈവറെയും കൊണ്ട് കാർ ഓടിച്ചു. കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന ആളുമായി കാർ ഓടിച്ചത് രണ്ടു കിലോമീറ്റർ ദൂരത്തോളമാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കാബ് ഡ്രൈവറായ 23 വയസുകാരൻ രോഹൻ മിത്തലാണ് യുവാവിനെ ബോണറ്റിൽ തൂക്കി കാർ ഓടിച്ചത്. നോയിഡ 62ലേക്ക് മടങ്ങിവരികയായിരുന്ന കാബ് ഡ്രൈവർ വിർഭൻ സിംഗിന്റെ കാറിൽ അമിത വേഗതയിലെത്തിയ രോഹന്റെ കാർ ഇടിച്ചു. ഇക്കാര്യം ചോദിക്കാനെത്തിയ കാബ് ഡ്രൈവർ രോഹിതിന്റെ കാർ തടഞ്ഞു. കാർ റോഡരുകിൽ ഒതുക്കി രോഹനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
എന്നാൽ കാറുമായി വേഗത്തില്‍ ഓടിച്ചുപോകാൻ രോഹൻ ശ്രമിച്ചു. ഇത് തടയാനായി കാറിന്റെ ബോണറ്റിൽ പിടിച്ച യുവാവിനെയും കൊണ്ട് രോഹൻ അപകടകരമായി വാഹനം ഓടിക്കുകയായിരുന്നു. രണ്ടു കിലോമീറ്ററോളം വീർഭൻ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്നു. ഒടുവിൽ നാട്ടുകാരും പൊലീസും ചേർന്നു കാർ തടഞ്ഞ് ഇയാളെ രക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ വിവേക് വിഹാർ സ്വദേശിയായ പ്രതി രോഹൻ മിത്തലിനെതിരെ ഇന്ദിരാപുരം പൊലീസ് കേസെടുത്തു. ഐപിസി– 279 (അമിത വേഗത്തിൽ വാഹനമോടിക്കൽ), 307(കൊലപാതകശ്രമം) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ