പ്രണയം നടിച്ച് എംബിഎക്കാരന്‍ പീഡിപ്പിച്ചത് 150 പേരെ; ദൃശ്യങ്ങള്‍ പകര്‍ത്തി; വീട്ടമ്മമാരും വലയില്‍ വീണു; പിടിയില്‍ 

പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ലൈംഗിക ബന്ധത്തിനു ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍
പ്രണയം നടിച്ച് എംബിഎക്കാരന്‍ പീഡിപ്പിച്ചത് 150 പേരെ; ദൃശ്യങ്ങള്‍ പകര്‍ത്തി; വീട്ടമ്മമാരും വലയില്‍ വീണു; പിടിയില്‍ 

ചെന്നൈ: പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ലൈംഗിക ബന്ധത്തിനു ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍. തിരുനാവുക്കരശ് എന്ന എംബിഎ ബിരുദധാരിയാണ് പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തിയശേഷം ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്കും കാഴ്ച വച്ചിരുന്നു.

ഏഴു വര്‍ഷത്തിനിടക്ക് 150 യുവതികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ആരും പരാതി നല്‍കാത്തതിനാല്‍ ഇയാള്‍ നിമയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം വിനോദയാത്രയ്‌ക്കെന്ന പേരില്‍ പെണ്‍കുട്ടിയെ കാറില്‍കയറ്റി കൊണ്ടുപോയിരുന്നു. യാത്രയ്ക്കിടെ പീഡനശ്രമം പെണ്‍കുട്ടി ചെറുത്തു. പെണ്‍കുട്ടി നിലവിളിച്ചതോടെ വഴിയില്‍ ഇറക്കി വിട്ടു തിരുനാവുക്കരശും കൂട്ടുകാരും രക്ഷപ്പെട്ടു. ഈ കുട്ടി വീട്ടില്‍ വിവരം പറഞ്ഞതോടെയാണ് ഇയാള്‍ കുടുങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തിനാണ് ഇയാള്‍ എഴുവര്‍ഷക്കാലം പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന വിവരം പുറത്തറിഞ്ഞത്. 

പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണത്തെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും പ്രക്ഷോഭം ആരംഭിച്ചിരുന്നു. പിന്നാലെയാണ് പ്രതികളെ പിടികൂടുന്നത്. തിരുപ്പതിയിലെ  ക്ഷേത്രത്തിലെ സൗജന്യ താമസ സൗകര്യമുള്ള മഠത്തില്‍ ഭക്തന്‍ എന്ന വ്യാജേന ഒളിച്ചുകഴിയുമ്പോഴാണ് പൊലീസ് പിടികൂടിയത്.  കൂട്ടാളികളായ ശബരിരാജന്‍, വസന്തകുമാര്‍, സതീഷ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.  ഇതറിഞ്ഞ തിരുവനാവുക്കരശ്  സേലംവഴി തിരുപ്പതിയിലേക്ക് പോവുകയായിരുന്നു. തിരുപ്പതിയില്‍ പ്രതി ഫോണ്‍ ഉപയോഗിച്ചതോടെ തുടര്‍ന്നുളള നിരീക്ഷണത്തില്‍ ഇയാള്‍ പൊളളാച്ചിയ്ക്കു വരുന്നതായി പൊലീസ് മനസിലാക്കുകയായിരുന്നു. വഴിയില്‍ വച്ച് കാര്‍ തടഞ്ഞായിരുന്നു അറസ്റ്റ്. പ്രതിയെ പൊള്ളാച്ചി ജെ.എം. ഒന്നാം നമ്പര്‍ കോടതിയില്‍ ഹാജരാക്കി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

തിരുനാവുക്കരശില്‍ നിന്ന് പിടികൂടിയ രണ്ട് മൊബൈല്‍ ഫോണില്‍ നിന്ന് ഇത്തരത്തിലുള്ള നിരവധി വിഡിയോകളും അശ്ലീല ഫോട്ടോകളും കണ്ടെത്തി.നന്നായി വസ്ത്രം ധരിക്കുകയും മാന്യമായി പെരുമാറുകയും ആഡംബര കാറുകളില്‍ കറങ്ങുകയും ചെയ്തിരുന്ന തിരുനാവുക്കരശിന്റെ വലയില്‍ പെണ്‍കുട്ടികള്‍ വീഴുകയായിരുന്നു. തിരുനാവുക്കരശും കൂട്ടുകാരും ചേര്‍ന്ന് ഏഴു വര്‍ഷത്തിനിടെ 150 ഓളം യുവതികളെ പീഡിപ്പിച്ചതായി പൊലീസിനോട് സമ്മതിച്ചു. വീട്ടമ്മമാര്‍ അടക്കം യുവാവിന്റെ കെണിയില്‍ വീണിട്ടുണ്ട്.         
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com