പട്ന: ബാലാകോട്ടിലെ ജെയ്ഷെ ഭീകര കാമ്പുകൾക്കു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തെളിവ് ചോദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. ബീഹാറിലെ കോൺഗ്രസ് വക്താവ് വിനോദ് ശർമയാണ് പാർട്ടി പദവികളും അംഗത്വവും രാജിവച്ചത്.
ബാലാകോട്ട് ആക്രമണത്തിൽ കോൺഗ്രസ് തെളിവ് ചോദിച്ചത് ഏറെ നിരാശനാക്കി. പാർട്ടിയുടെ ഇത്തരം നിലപാടുകളിൽ താൻ നിരാശനാണ്. അസുന്തഷ്ടനായി പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും വിനോദ് ശർമ പറഞ്ഞു.
രാഷ്ട്രീയ വൈരമെല്ലാം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം. ചിലർ ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും വിനോദ് ശർമ കുറ്റപ്പെടുത്തി. കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും വ്യോമാക്രമണത്തിൽ തെളിവ് ചോദിച്ച് ബിജെപിക്കും മോദിക്കുമെതിരെ രംഗത്തു വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ