ന്യൂഡൽഹി: ടെലികോം കമ്പനിയായ എറിക്സണ് നൽകാനുണ്ടായിരുന്ന 458 കോടി രൂപ അനിൽ അംബാനി തിരിച്ചടച്ചു. ഈ മാസം 19-ാം തിയതിക്ക് മുൻപ് പണമടക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തിടർന്നാണ് നടപടി. നാലാഴ്ച്ചത്തെ സാവകാശമാണ് കോടതി പണമടയ്ക്കാനായി നൽകിയിരുന്നത്. കാലാവധി തീരാൻ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് പണമടച്ച് ശിക്ഷയിൽ നിന്ന് ഒഴിവായത്.
റിലയൻസ് കമ്യൂണിക്കേഷന്റെ ശൃഖലകൾ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും എറിക്സണെ ചുമതലപ്പെടുത്തി 2014ൽ കരാർ ഒപ്പിട്ടിരുന്നു. ഏഴ് വർഷത്തേക്കായിരുന്നു കരാർ. കരാർ പ്രകാരം നൽകാനുണ്ടായിരുന്ന 576 കോടി രൂപയോളം അനിൽ അംബാനി മുടക്കം വരുത്തിയതോടെയാണ് എറിക്സൺ സുപ്രീം കോടതിയെ സമീപിച്ചത്.
പണം അടയ്ച്ചില്ലെങ്കിൽ മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു വിധി. 118 കോടി രൂപ റിലയൻസ് കമ്യൂണിക്കേഷൻ ഇതിനോടകം നല്‍കിയിരുന്നു. ബാക്കി തുകയായ 458കോടിയോളം നൽകിയാണ് ഇപ്പോൾ ശിക്ഷ ഒഴിവാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ