യുവതിയെ ഹിപ്‌നോട്ടൈസ് ചെയ്ത് പീഡിപ്പിക്കാന്‍ ആമസോണ്‍ ഡെലിവറി ബോയിയുടെ ശ്രമം; ബോധം വന്നപ്പോള്‍ ഓടിരക്ഷപ്പെട്ടു

യുവതിയെ ഹിപ്പ്‌നോട്ടിസ് ചെയ്ത് അബോധാവസ്ഥയിലാക്കുകയായിരുന്നു
യുവതിയെ ഹിപ്‌നോട്ടൈസ് ചെയ്ത് പീഡിപ്പിക്കാന്‍ ആമസോണ്‍ ഡെലിവറി ബോയിയുടെ ശ്രമം; ബോധം വന്നപ്പോള്‍ ഓടിരക്ഷപ്പെട്ടു

നോയിഡ: ആമസോണ്‍ കമ്പനിയുടെ ഡെലിവറി ബോയ് ഹിപ്പ്‌നോട്ടൈസ് ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ഡെലിവറി ബോയിയായ ഭുപേന്ദ്ര പാലിനെതിരെയാണ് ലൈംഗികാതിക്രമത്തിന് യുവതി പോലീസില്‍ പരാതി നല്‍കിയത്.

നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഓണ്‍ലൈനില്‍ നിന്ന് ചില സാധനങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം ഇത് തിരിച്ചയക്കാനായി അപേക്ഷയും നല്‍കി. തുടര്‍ന്ന് സാധനം കൈപ്പറ്റാനായി കമ്പനിയുടെ ഏജന്റ് വീട്ടിലെത്തിയിരുന്നു. 
അഞ്ച് പെട്ടികളിലായാണ് സാധനം ഉണ്ടായിരുന്നത്. എന്നാല്‍ ഈ അഞ്ച് പെട്ടികളും വാങ്ങാന്‍ യുവാവ് വിസ്സമതിച്ചു. നാലെണ്ണം വാങ്ങാന്‍ മാത്രമേ നിര്‍ദേശമുള്ളൂ എന്ന് യുവാവ് പറഞ്ഞു. ഇതിനെച്ചൊല്ലി യുവതിയും ഏജന്റും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

തുടര്‍ന്ന് യുവതി കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് യുവാവിനെതിരെ പരാതി നല്‍കുകയും അഞ്ച് പെട്ടികളും ഒക്ടോബര്‍ 9ന് തിരിച്ചെടുക്കാമെന്ന് കസ്റ്റമര്‍ കെയര്‍ ഓഫീസര്‍ യുവതിയോട് പറയുകയും ചെയ്തു. തുടര്‍ന്ന് ഭുപേന്ദ്രയെ തിരിച്ചയച്ചെങ്കിലും ഇയാള്‍ അഞ്ച് പെട്ടികളും കൊണ്ടുപോകാമെന്ന് സമ്മതിച്ച് യുവതിയുടെ ഫഌറ്റിലേക്ക് തിരിച്ചെത്തി. മടങ്ങിയെത്തിയപ്പോള്‍ ഭൂപേന്ദ്രയുടെ പക്കല്‍ പെട്ടി കൊടുത്തുവിടില്ലെന്ന് അറിയിച്ചു.

അതോടെ ഭീപേന്ദ്ര യുവതിയെ ഹിപ്പ്‌നോട്ടിസ് ചെയ്ത് അബോധാവസ്ഥയിലാക്കുകയായിരുന്നു. അല്‍പസമയങ്ങള്‍ക്ക് ശേഷം, ബോധം വന്നപ്പോള്‍ യുവാവ് പാന്റ് താഴ്ത്തി നില്‍ക്കുന്നതാണ് കണ്ടതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് യുവതി നിലവിളിച്ച് ഓടി കുളിമുറിയില്‍ കയറി. പിന്തുടര്‍ന്ന ഭുപേന്ദ്രയെ വൈപ്പര്‍ എടുത്ത് അടിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് ഭുപേന്ദ്ര രക്ഷപ്പെട്ടതായും യുവതി പറയുന്നു.

ഭുപേന്ദ്രയ്ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. യുവതിയുടെ പീഡന പരാതിയെക്കുറിച്ച് അന്വേഷിച്ച് ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com