ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽരമണി രാജിവച്ചു. മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി കൊളീജിയം നിരസിച്ചതോടെയാണ് രാജി. മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുടെ അത്താഴവിരുന്നിൽ പങ്കെടുക്കെവെയാണ് രാജി വിവരം അറിയിച്ചത്.
രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിൽ താഹിൽരമണിക്ക് അതൃപ്തിയുണ്ടായിരുന്നു. താഹിൽ മണിയെ സ്ഥലം മാറ്റിയതിന് പുറമെ മേഘാലയ ചീഫ് ജസ്റ്റീസിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമിക്കുകയും ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് അടക്കം 3 ജഡ്ജിമാർ മാത്രമാണു മേഘാലയ ഹൈക്കോടതിയിലുള്ളത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയിൽ 75 ജഡ്ജിമാരുണ്ട്. മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആയിരിക്കെ ബിൽക്കീസ് ബാനു പീഡനക്കേസിൽ വിധി പറഞ്ഞതു വിജയ താഹിൽരമണിയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ