കൊളംബോ: വീസാ കാലാവധി അവസാനിച്ചിട്ടും ശ്രീലങ്കയിൽ തങ്ങിയ 44 ഇന്ത്യക്കാരെ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റുചെയ്തു. കൊളംബോ നഗരത്തിലെ സ്ലേവ് ഐലൻഡിലെ നിർമാണ മേഖലയിൽ ജോലിചെയ്തിരുന്നവരാണ് ഇവരെന്ന് ശ്രീലങ്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇരുപത്തിയഞ്ചിനും അൻപതിനും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്. ഇവർക്ക് കൃത്യമായി ശന്പളം ലഭിച്ചിരുന്നില്ലെന്ന് ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിസാ അവസാനിച്ച് മൂന്ന് മാസത്തോളം പിന്നിട്ടിട്ടും ഇവര്‍ മടങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായവരെ മിരിഹാനാ തടങ്കൽ പാളയത്തിലേക്കു കൈമാറിയതായും അവർ അറിയിച്ചു.
ഇതേ നിർമാണ സ്ഥലത്ത് അനുമതിയില്ലാതെ ജോലി ചെയ്ത 18 ഇന്ത്യാക്കാരുടെ വീസ കണ്ടുകെട്ടിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റൊരു കേസിൽ ഒരു മാസം മുന്‍പു ടൂറിസ്റ്റു വീസ കാലവധി അവസാനിച്ചിട്ടും തങ്ങിയതിന് സ്ത്രീകൾ ഉൾപ്പെടെ 27 ഇന്ത്യക്കാർ ജാഫ്നയിൽ അറസ്റ്റിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ