ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ചന്ദ്രയാൻ-2 ദൗത്യവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം എത്തുന്നത്. ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽനിന്നായിരിക്കും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുക.
അവസാന ഘട്ടം വരെയെത്തിയ ചന്ദ്രയാൻ 2വിന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായിരുന്നില്ല. റഫ് ബ്രേക്കിങ് വിജയകരമായി പൂർത്തിയാക്കിയശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയായിരുന്നു. ചന്ദ്രനിൽ നിന്ന് 2.1 കി.മീ മാത്രം അകലെവച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായെന്നും വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നുമാണ് ഒടുവില്‍ ഇസ്രോ അധികൃതർ അറിയിച്ചത്.
ചാന്ദ്രദൗത്യം വീക്ഷിക്കാൻ പ്രധാനന്ത്രി ഇന്നലെ ഐഎസ്ആർഒ കേന്ദ്രത്തിൽ എത്തിയിരുന്നു. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിന് പിന്നാലെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ഇവിടെനിന്ന് മടങ്ങിയത്. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഇതുവരെ കൈവരിച്ചത് ചെറിയ നേട്ടമല്ലെന്നും ഇതിനുശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കണ്ട എന്നും മോദി അവരോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ