പട്ന: ബിഹാർ സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യനാരായൺ സിങ് അന്തരിച്ചു. 77 വയസ്സായിരുന്നു. കോവിഡ് ബാധമൂലമാണ് അന്ത്യം. വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ മാസം 30ന് പട്ന എയിംസിൽ പ്രവേശിപ്പിച്ച സിങ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാടലീപുത്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. സത്യനാരായൺ സിങിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിഹാറിലെ ഖഗരാ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് സത്യനാരായൺ സിങ്. രണ്ടു തവണ ബെൽറൂണ്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ