ബിജെപി എംഎല്‍എയുടെ മര്‍ദനമേറ്റ് ഗര്‍ഭം അലസി; പരാതിയുമായി കൗണ്‍സിലര്‍

കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മര്‍ദനമേറ്റ് കൗണ്‍സിലറുടെ ഗര്‍ഭം അലസിയതായി ആരോപണം.
ബിജെപി എംഎല്‍എയുടെ മര്‍ദനമേറ്റ് ഗര്‍ഭം അലസി; പരാതിയുമായി കൗണ്‍സിലര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മര്‍ദനമേറ്റ് കൗണ്‍സിലറുടെ ഗര്‍ഭം അലസിയതായി ആരോപണം. കൗണ്‍സര്‍ ചാന്ദ്നി നായിക്കാണ്  ഒരു മാസം പ്രായമായ ഗര്‍ഭം അലസിയെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ബിജെപി എംഎല്‍എ സിദ്ദു സാവദിയാണ് ചാന്ദ്നിയെ തള്ളി താഴെയിട്ടത്.

നവംബര്‍ ഒമ്പതിന് ബാഗല്‍കോട്ടില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെ സിദ്ദു സാവദി തന്നെ മര്‍ദിച്ച് വീഴ്ത്തിയെന്നാണ് ചാന്ദ്നിയുടെ ആരോപണം. മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മഹാലിംഗപുരയിലെ ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്നും ഇവര്‍ പറയുന്നു.

'കെട്ടിടത്തിന്റെ പ്രധാന പ്രവേശ കവാടത്തില്‍ വെച്ചാണ് എംഎല്‍എ എന്നെ തള്ളിയത്. ഗെയ്റ്റിലേക്ക് മറിഞ്ഞു വീണ് പരിക്കേറ്റു' ചാന്ദ്നി നായിക് പറഞ്ഞു. നിയമ നടപടികളിലേക്ക് കടക്കുകയാണെന്ന് കൗണ്‍സിലറുടെ ഭര്‍ത്താവും പറഞ്ഞു.

അതേ സമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണം സിദ്ദു സാവദി നിഷേധിച്ചു. കൗണ്‍സിലര്‍ ആറു വര്‍ഷം മുമ്പ് വന്ധ്യകരണം നടത്തിയതാണ്. സമീപകാലത്ത് അവര്‍ക്ക് ഗര്‍ഭച്ഛിദ്രം നടന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എംഎല്‍എ അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com