ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അശ്ലീല വീഡിയോ കണ്ടു; ടിവി കാണാനെത്തിയ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പത്താം ക്ലാസുകാര്‍ അറസ്റ്റില്‍

പതിനൊന്നുകാരിയെ സ്‌കൂളിലെ മൂന്ന് ആണ് കുട്ടികള്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അശ്ലീല വീഡിയോ കണ്ടു; ടിവി കാണാനെത്തിയ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പത്താം ക്ലാസുകാര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: പതിനൊന്നുകാരിയെ സ്‌കൂളിലെ മൂന്ന് ആണ് കുട്ടികള്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഏഴാം ക്ലാസിലെ വിദ്യാര്‍ഥിനിയെയാണ് ക്രൂരപീഡനത്തിനിരയാക്കിയത്. അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. കേസിലെ രണ്ട് പ്രതികളെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. മറ്റൊരു പ്രതി  ഒളിവിലാണ്. ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി സുന്ദരപുരം പ്രദേശത്താണ് താമസിക്കുന്നത്. ഏഴാം ക്ലാസ് കാരിയുടെ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛനും അമ്മായിക്കൊപ്പമാണ് താമസിക്കുന്നത്്.  ഇവര്‍ വാടകവീട്ടിലാണ് താമസം. താഴെത്ത നിലയില്‍ ടിവി കാണാന്‍ പോയപ്പോഴാണ് പീഡനം നടന്നത്. വീട്ടുടമസ്ഥനും ഭാര്യയും ജോലിക്ക് പോയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് ഉള്ളതിനാല്‍ മൊബൈല്‍ ഫോണും ഇവരെ ഏല്‍പ്പിച്ചിരുന്നു. പത്താംക്ലാസുകാരന്റെ രണ്ട് സഹപാഠികളും ഓണ്‍ലൈന്‍ ക്ലാസ് കാണാനായി വീട്ടിലെത്തിയിരുന്നു.

 
മെയ് 20നായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ ടിവി കാണാന്‍ എത്തിയപ്പോള്‍ ഇവര്‍ മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്നത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത് കണ്ടയുടനെ പെണ്‍കുട്ടി അവിടെ നിന്ന് പോകാന്‍ ശ്രമിച്ചപ്പോള്‍ അവളെ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍ുകുട്ടി അവിടെ നിന്നും മുകളിലെ നിലയിലേക്ക് പോയി. ഈ സമയത്ത് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച കയറി നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുറച്ചുദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് ശക്തമായ വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിപീഡനത്തിനിരയായതായി ്‌വ്യക്തമായി. ഈ വിവരം ഡോക്ടര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com