ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ അടുത്ത ആഴ്ച മുതല്‍ കോടതി മുറിയില്‍ എത്തി വാദം കേള്‍ക്കും. അഭിഭാഷകര്‍ ചേമ്പറില്‍ ഇരുന്ന് വാദിക്കണം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേള്‍ക്കല്‍ നടക്കുക. ഇതിനുള്ള ക്രമീകരണങ്ങള്‍ തയ്യാറായി വരുന്നതായി ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം നടക്കുമ്പോള്‍ കോടതിമുറിയിലേക്ക് കോടതി ജീവനക്കാര്‍ക്ക് ഒഴികെ ഉള്ളവര്‍ക്ക് പ്രവേശനം ഉണ്ടായേക്കില്ലെന്നാണ് സൂചന. മാര്‍ച്ച് 23-ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് സുപ്രീം കോടതി കേസുകളുടെ വാദം കേട്ടിരുന്നത്.
ജഡ്ജിമാരുടെ ചേംബറിലോ അല്ലെങ്കില്‍ ഔദ്യോഗിക വസതിയിലോ ബെഞ്ച് ഇരുന്ന് ആയിരുന്നു വാദം കേള്‍ക്കല്‍. സുപ്രീംകോടതിയുടെ പ്രവർത്തനത്തിൽ മുൻ ജഡ്ജി മദൻ ബി ലോകൂർ അടക്കം കഴിഞ്ഞദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ