200 രൂപ കൂലിയെച്ചൊല്ലി തര്‍ക്കം, രാത്രി തോക്കുമായി വീട്ടിലെത്തി വെടിവയ്പ്; 28കാരന്‍ മരിച്ചു

200 രൂപ കൂലിയെച്ചൊല്ലി തര്‍ക്കം, രാത്രി തോക്കുമായി വീട്ടിലെത്തി വെടിവയ്പ്; 28കാരന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബദായു (ഉത്തര്‍പ്രദേശ്): ഇരുന്നൂറു രൂപ കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ബദായുവില്‍ ലീലാ നഗല് ഗ്രാമത്തിലെ 28കാരനായ വിക്രം ആണ് മരിച്ചത്. 

വിക്രത്തിന്റെ സഹോദരന്‍ മിഥുന്‍ കേസിലെ പ്രതികളുടെ വീട്ടില്‍ ഞായറാഴ്ച ജോലിക്കു പോയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞപ്പോള്‍ കൂലിയായി 200 രൂപ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി മിഥുനും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ രാത്രി പ്രതികളായ സുരേഷും സുഭേഷും മിഥുന്റെ വീട്ടില്‍ എത്തി വെടിവയ്ക്കുകയായിരുന്നു. മിഥുന്റെ സഹോദരന്‍ വിക്രത്തിനാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com