ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ട്രോളി വേണം; 800 രൂപയ്ക്ക് ഭൂമി പണയം വച്ച് ആദിവാസി യുവതി

ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ 800 രൂപയ്ക്ക് വേണ്ടി ഭൂമി പണയം വെച്ച് ആദിവാസി യുവതി
ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ട്രോളി വേണം; 800 രൂപയ്ക്ക് ഭൂമി പണയം വച്ച് ആദിവാസി യുവതി

ഭുവനേശ്വര്‍: ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ 800 രൂപയ്ക്ക് വേണ്ടി ഭൂമി പണയം വെച്ച് ആദിവാസി യുവതി. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. 108 ആംബുലന്‍സ് ലഭിക്കാതെ വന്നപ്പോള്‍ മൃതദേഹം ട്രോളിയില്‍ വീട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് ഈ ദരിദ്രസ്ത്രീക്ക് ഭൂമി പണയം വെക്കേണ്ടിവന്നത്. ട്രോളിയില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം ഇവര്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ആഴ്ചകള്‍ക്ക് മുന്‍പാണ് 45 കാരനായ ദുക മറാണ്ടിയ്ക്ക് പനി വന്നത്. അവര്‍ അദ്ദേഹത്തെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റാഷ്‌ഗോവിന്ദ്പൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി 108 ആംബുലന്‍സിനെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍്ന്ന് ട്രോളി റിക്ഷക്കാരെ സമീപിച്ചപ്പോള്‍ അവര്‍ 800 രൂപ ആവശ്യപ്പെട്ടു. തുകയില്ലാത്തതിനാല്‍ അവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിറ്റേദിവസം അവര്‍ ഒരു ഗ്രാമീണനെ സമീപിച്ച് 800 രൂപയ്ക്ക് പകരം തന്റെ ഭുമി പണയംവച്ചു. അങ്ങനെ മൃതദേഹം നാട്ടിലെത്തിച്ച് അയല്‍വാസികളുടെ സഹായത്തോടെ ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com