'അവിഹിതബന്ധം' ഹിന്ദു യുവവാഹിനി നേതാവിനെ കുത്തിക്കൊന്നു

അവിഹിതബന്ധം ആരോപിച്ച് ഹിന്ദു യുവവാഹിനി നേതാവ് കുത്തേറ്റുമരിച്ചു
'അവിഹിതബന്ധം' ഹിന്ദു യുവവാഹിനി നേതാവിനെ കുത്തിക്കൊന്നു

ലഖ്‌നൗ: അവിഹിതബന്ധം ആരോപിച്ച് ഹിന്ദു യുവവാഹിനി നേതാവ് കുത്തേറ്റുമരിച്ചു. 35 കാരനായ് സഞ്ജയ് സിംഗ് ഭദൂരിയയാണ് കൊല്ലപ്പെട്ടത്. അനന്ത് പുര്‍ മേഖലയില്‍ വച്ച് ഇമ്രാന്‍ എന്നയാള്‍ സഞ്ജയ് സിംഗിനെ കൊലപ്പെടുത്തുകയായിരുന്നു.

ഷാഹി പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഡങ്കയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ ഒന്നിലധികം മുറിവുകള്‍ ഉണ്ടായിരുന്നു.' ബറേലിയിലെ പോലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്വാന്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ഇമ്രാനും സഞ്ജയും ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. എസ് എസ് പി രോഹിത് സിംഗ് സജ് വാന്‍ പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് കൊലപാതകം നടത്തിയത് ഇമ്രാന്‍ ആണെന്ന് മനസ്സിലായത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനു ശേഷം ഇമ്രാനെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൂര്‍ച്ചയുള്ള ആയുധങ്ങളും പിസ്റ്റളും ഇയാളുടെ കൈവശം നിന്ന് പിടിച്ചെടുത്തതായി എസ് എസ് പി പറഞ്ഞു. ആശുപത്രിയില്‍ ഓപ്പറേറ്റര്‍ ആയ ഭദൂരിയ ആശുപത്രി പരിസരത്ത് ഉറങ്ങുമ്പോഴാണ് കൊലപാതകം നടന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com